പരിസ്ഥിതിയെ തകർക്കുന്ന യുദ്ധങ്ങൾക്ക് ശമനമില്ല !
First Published : 2026-03-16, 10:35:26am -
1 മിനിറ്റ് വായന
1.jpg)
യുദ്ധങ്ങൾ വഴി ജല-അകാശ സംവിധാനങ്ങൾ മലിനമാക്ക പ്പെടും,പ്രകൃതി നശിപ്പിക്കപ്പെടും.അടിസ്ഥാന സൗകര്യങ്ങൾ തകർന്നു വീഴും,കാർഷിക രംഗം മുതൽ പാചകം വരെ പ്രതിസന്ധിയിലാകും.തൊഴിൽ ചെയ്തു ജീവിക്കാൻ കഴിയാതെ വരും.ഇറാൻ-ഇശ്രയേൽ-അമേരിക്കൻ സംഘർഷം മധ്യേഷ്യയിൽ മുതൽ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിത്യജീവിതത്തിെ പ്രതിസന്ധിയിലാക്കുന്നു.
യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം പലപ്പോഴും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ഉദാഹരണത്തിന്,ഇറാൻ-അമേരിക്ക- ഇസ്രായേൽ ഏറ്റുമുട്ടലിനെ ഭൗമരാഷ്ട്രീയ സംഘർഷമായി മാത്രമല്ല,ഒരു പാരിസ്ഥിതിക ദുരന്തമായും മനസ്സിലാക്കണം. വ്യാവസായിക,ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെ തിരായ ബോംബാക്രമണവും ആക്രമണവും ഭൗതിക സ്വത്തിന്റെ നാശത്തിന് മാത്രമല്ല കാരണമാകുന്നത്.ഈ സംഭവങ്ങൾ പാരിസ്ഥിതിക കുഴപ്പങ്ങൾ വർധിപ്പിക്കും.ഇത് ശത്രുത അവസാനിച്ചതിനുശേഷവും ഭൂപ്രകൃതി,ഉപജീവന മാർഗ്ഗം, നിവാസികൾ എന്നിവയുടെ വ്യാപകമായ മലിനീകര ണത്തിലേക്ക് നയിച്ചേക്കാം.
സൈനിക പോരാട്ടത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ പരിസ്ഥിതിയുമായും സ്ഥാനഭ്രംശവുമായും ബന്ധപ്പെടുത്തി യുദ്ധത്തെ മനസ്സിലാക്കുന്നത് ഒരു മാർഗമാണ്.കൃഷിഭൂമിയെ മലിനമാക്കുന്നതിലൂടെയോ,ജലസ്രോതസ്സുകളെ മലിനമാക്കു ന്നതിലൂടെയോ,അല്ലെങ്കിൽ നിലനിൽക്കാൻ ആവശ്യമായ പ്രകൃതിവിഭവ അടിത്തറയെ ഇല്ലാതാക്കുന്നതിലൂടെയോ പരിസ്ഥിതിയെ നശിപ്പിക്കുന്നത് സമൂഹങ്ങൾക്ക് അസ്ഥിരത സൃഷ്ടിക്കും.തലമുറകളായി നിലനിൽക്കുന്ന വ്യത്യസ്ത രൂപങ്ങളിലുള്ള അരക്ഷിതാവസ്ഥ യുദ്ധങ്ങൾ വർധിപ്പി ക്കുന്നു.21-ാം നൂറ്റാണ്ടിലെ സംഘർഷത്തെ മനസ്സിലാക്കു ന്നതിൽ,യുദ്ധത്തിന്റെ തന്ത്രപരവും പാരിസ്ഥിതികവുമായ ഫലങ്ങൾ പരിശോധിച്ചു കൊണ്ട്,യുദ്ധത്തെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനം ആവശ്യമാണ്.വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികളും സുരക്ഷാ ആശങ്കകളും ഉള്ള ഒരു കാലഘട്ടത്തിൽ,യുദ്ധത്തെ ഒരു പാരിസ്ഥിതിക കാര്യമായി കണക്കാക്കുന്നത് സൈനിക നടപടികളുടെ മേഖലയായി കാണുന്നതുപോലെ തന്നെ പ്രാധാന്യമർഹി ക്കുന്നു.
റിഫൈനറികൾ,കെമിക്കൽ പ്ലാന്റുകൾ,ജലശുദ്ധീകരണ പ്ലാന്റുകൾ,വ്യാവസായിക കെട്ടിടങ്ങളും ഊർജ്ജ സ്രോത സ്സുകളും പ്രധാന ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട്.ഈ സ്ഥലങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ,യുദ്ധം അവസാനിച്ചതിന് ശേഷവും കരയിലും വായുവിലും ഭൂഗർഭജലത്തിലും അപകടകരമായ മലിനീകരണം നിലനിൽക്കും,ഇത് മനുഷ്യ സുരക്ഷയെ വളരെയധികം ബാധിക്കും .
ലോകത്തിലെ എണ്ണ ഉത്പാദനത്തിലെ മുഖ്യ പങ്ക് വഹിക്കുന്ന പശ്ചിമേഷ്യയില്‍ ഇറാനെതിരായി ഇസ്രയേലും അമേരിക്ക യും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ യുദ്ധം നിലവിലെ കാര്‍ബണ്‍ വിസര്‍ജ്ജനത്തിലെ തോത് വൻ തോതിൽ കണ്ട് വര്‍ധിപ്പിക്കും എന്ന് നാമെപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ എന്നറയില്ല.ഇറാനിലെയും ഖത്തറി ലെയും ഇസ്രായേലിലെയും കത്തിക്കൊണ്ടിരിക്കുന്ന എണ്ണ സംഭരണശാലകള്‍ തീര്‍ച്ചയായും ആഗോള കാലാവസ്ഥാ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മാറും എന്നതില്‍ തര്‍ക്കമൊ ന്നുമില്ല.
യുദ്ധാവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ കൂടുതലായി ഉപയോഗി ക്കപ്പെടുന്നതു കൂടാതെ,യുദ്ധങ്ങളില്‍ തകര്‍ക്കപ്പെടുന്ന നിര്‍മ്മിതികളുടെ പുനരുദ്ധാരണത്തിനും അധിക വിഭവ വിനിയോഗം ആവശ്യമായി വരുന്നുണ്ട്.
അമേരിക്ക പലസ്തീനില്‍ നടത്തിയ ഇടപെടല്‍ ആഗോള കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തില്‍ ഉണ്ടാക്കിയ വര്‍ധനവ് മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.വിവിധ സ്രോതസ്സു കളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്,അമേരിക്ക ഗാസയില്‍ നടത്തിയ യുദ്ധ ത്തില്‍ സൈനിക ഇന്ധന ഉപയോഗത്തിലൂടെ മാത്രം 6 ലക്ഷം ടണ്‍ കാര്‍ബണ്‍ തത്തുല്യ ഉത്സര്‍ജ്ജനം നടത്തിയിട്ടു ണ്ടെന്നാണ്.
പശ്ചാത്തല സൗകര്യങ്ങളുടെ നാശം,തീപ്പിടുത്തം,ചോര്‍ച്ച എന്നിവയിലൂടെ സംഭവിച്ച കാര്‍ബണ്‍ വിസര്‍ജ്ജനത്തോത് 19 ലക്ഷം കാര്‍ബണ്‍ ആണെന്ന് മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു.
അതേരീതിയില്‍ പശ്ചാത്തല സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മി തിക്കായി ചെലവഴിക്കപ്പെടുന്ന സിമന്റ്,സ്റ്റീല്‍ പോലുള്ള വിഭവങ്ങളിലൂടെ കാര്‍ബണ്‍ ഉത്സര്‍ജ്ജനം 6 കോടി ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
കണക്കുകള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ 100 രാജ്യങ്ങ ളുടെ വാര്‍ഷിക തുല്യമായിരിക്കും ഇസ്രയേല്‍-ഗാസ യുദ്ധ ത്തിലെ കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ തോത്.
സൈനിക ഉപയോഗം,നിര്‍മ്മിതികളുടെ തകര്‍ച്ച, പുനര്‍നിര്‍മ്മിതി എന്നിവയ്ക്ക് പുറമെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതും അവ കത്തിപ്പു കഞ്ഞുകൊണ്ടിരിക്കുന്നതും കൂടുതല്‍ കടുത്ത പ്രതിസന്ധികളിലേക്ക് നയിക്കും എന്നത് ഉറപ്പാണ്.
ലക്ഷക്കണക്കിന് എണ്ണ ടാങ്കറുകള്‍ വഹിച്ചുകൊണ്ടുള്ള കപ്പലുകളെ നടുക്കടലില്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് oil spill പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇറാനെതിരെ തുടരുന്ന യുദ്ധം ലോക പരിസ്ഥിതിയോടുള്ള വെല്ലുവിളി കൂടിയാണ് .
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment
യുദ്ധങ്ങൾ വഴി ജല-അകാശ സംവിധാനങ്ങൾ മലിനമാക്ക പ്പെടും,പ്രകൃതി നശിപ്പിക്കപ്പെടും.അടിസ്ഥാന സൗകര്യങ്ങൾ തകർന്നു വീഴും,കാർഷിക രംഗം മുതൽ പാചകം വരെ പ്രതിസന്ധിയിലാകും.തൊഴിൽ ചെയ്തു ജീവിക്കാൻ കഴിയാതെ വരും.ഇറാൻ-ഇശ്രയേൽ-അമേരിക്കൻ സംഘർഷം മധ്യേഷ്യയിൽ മുതൽ ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിത്യജീവിതത്തിെ പ്രതിസന്ധിയിലാക്കുന്നു.
യുദ്ധത്തിന്റെ പാരിസ്ഥിതിക ആഘാതം പലപ്പോഴും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.ഉദാഹരണത്തിന്,ഇറാൻ-അമേരിക്ക- ഇസ്രായേൽ ഏറ്റുമുട്ടലിനെ ഭൗമരാഷ്ട്രീയ സംഘർഷമായി മാത്രമല്ല,ഒരു പാരിസ്ഥിതിക ദുരന്തമായും മനസ്സിലാക്കണം. വ്യാവസായിക,ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെ തിരായ ബോംബാക്രമണവും ആക്രമണവും ഭൗതിക സ്വത്തിന്റെ നാശത്തിന് മാത്രമല്ല കാരണമാകുന്നത്.ഈ സംഭവങ്ങൾ പാരിസ്ഥിതിക കുഴപ്പങ്ങൾ വർധിപ്പിക്കും.ഇത് ശത്രുത അവസാനിച്ചതിനുശേഷവും ഭൂപ്രകൃതി,ഉപജീവന മാർഗ്ഗം, നിവാസികൾ എന്നിവയുടെ വ്യാപകമായ മലിനീകര ണത്തിലേക്ക് നയിച്ചേക്കാം.
സൈനിക പോരാട്ടത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെ പരിസ്ഥിതിയുമായും സ്ഥാനഭ്രംശവുമായും ബന്ധപ്പെടുത്തി യുദ്ധത്തെ മനസ്സിലാക്കുന്നത് ഒരു മാർഗമാണ്.കൃഷിഭൂമിയെ മലിനമാക്കുന്നതിലൂടെയോ,ജലസ്രോതസ്സുകളെ മലിനമാക്കു ന്നതിലൂടെയോ,അല്ലെങ്കിൽ നിലനിൽക്കാൻ ആവശ്യമായ പ്രകൃതിവിഭവ അടിത്തറയെ ഇല്ലാതാക്കുന്നതിലൂടെയോ പരിസ്ഥിതിയെ നശിപ്പിക്കുന്നത് സമൂഹങ്ങൾക്ക് അസ്ഥിരത സൃഷ്ടിക്കും.തലമുറകളായി നിലനിൽക്കുന്ന വ്യത്യസ്ത രൂപങ്ങളിലുള്ള അരക്ഷിതാവസ്ഥ യുദ്ധങ്ങൾ വർധിപ്പി ക്കുന്നു.21-ാം നൂറ്റാണ്ടിലെ സംഘർഷത്തെ മനസ്സിലാക്കു ന്നതിൽ,യുദ്ധത്തിന്റെ തന്ത്രപരവും പാരിസ്ഥിതികവുമായ ഫലങ്ങൾ പരിശോധിച്ചു കൊണ്ട്,യുദ്ധത്തെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനം ആവശ്യമാണ്.വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രതിസന്ധികളും സുരക്ഷാ ആശങ്കകളും ഉള്ള ഒരു കാലഘട്ടത്തിൽ,യുദ്ധത്തെ ഒരു പാരിസ്ഥിതിക കാര്യമായി കണക്കാക്കുന്നത് സൈനിക നടപടികളുടെ മേഖലയായി കാണുന്നതുപോലെ തന്നെ പ്രാധാന്യമർഹി ക്കുന്നു.
റിഫൈനറികൾ,കെമിക്കൽ പ്ലാന്റുകൾ,ജലശുദ്ധീകരണ പ്ലാന്റുകൾ,വ്യാവസായിക കെട്ടിടങ്ങളും ഊർജ്ജ സ്രോത സ്സുകളും പ്രധാന ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട്.ഈ സ്ഥലങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ,യുദ്ധം അവസാനിച്ചതിന് ശേഷവും കരയിലും വായുവിലും ഭൂഗർഭജലത്തിലും അപകടകരമായ മലിനീകരണം നിലനിൽക്കും,ഇത് മനുഷ്യ സുരക്ഷയെ വളരെയധികം ബാധിക്കും .
ലോകത്തിലെ എണ്ണ ഉത്പാദനത്തിലെ മുഖ്യ പങ്ക് വഹിക്കുന്ന പശ്ചിമേഷ്യയില്‍ ഇറാനെതിരായി ഇസ്രയേലും അമേരിക്ക യും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ യുദ്ധം നിലവിലെ കാര്‍ബണ്‍ വിസര്‍ജ്ജനത്തിലെ തോത് വൻ തോതിൽ കണ്ട് വര്‍ധിപ്പിക്കും എന്ന് നാമെപ്പോഴെങ്കിലും ആശങ്കപ്പെട്ടിട്ടുണ്ടോ എന്നറയില്ല.ഇറാനിലെയും ഖത്തറി ലെയും ഇസ്രായേലിലെയും കത്തിക്കൊണ്ടിരിക്കുന്ന എണ്ണ സംഭരണശാലകള്‍ തീര്‍ച്ചയായും ആഗോള കാലാവസ്ഥാ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി മാറും എന്നതില്‍ തര്‍ക്കമൊ ന്നുമില്ല.
യുദ്ധാവശ്യങ്ങള്‍ക്കായി വിഭവങ്ങള്‍ കൂടുതലായി ഉപയോഗി ക്കപ്പെടുന്നതു കൂടാതെ,യുദ്ധങ്ങളില്‍ തകര്‍ക്കപ്പെടുന്ന നിര്‍മ്മിതികളുടെ പുനരുദ്ധാരണത്തിനും അധിക വിഭവ വിനിയോഗം ആവശ്യമായി വരുന്നുണ്ട്.
അമേരിക്ക പലസ്തീനില്‍ നടത്തിയ ഇടപെടല്‍ ആഗോള കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തില്‍ ഉണ്ടാക്കിയ വര്‍ധനവ് മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.വിവിധ സ്രോതസ്സു കളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്,അമേരിക്ക ഗാസയില്‍ നടത്തിയ യുദ്ധ ത്തില്‍ സൈനിക ഇന്ധന ഉപയോഗത്തിലൂടെ മാത്രം 6 ലക്ഷം ടണ്‍ കാര്‍ബണ്‍ തത്തുല്യ ഉത്സര്‍ജ്ജനം നടത്തിയിട്ടു ണ്ടെന്നാണ്.
പശ്ചാത്തല സൗകര്യങ്ങളുടെ നാശം,തീപ്പിടുത്തം,ചോര്‍ച്ച എന്നിവയിലൂടെ സംഭവിച്ച കാര്‍ബണ്‍ വിസര്‍ജ്ജനത്തോത് 19 ലക്ഷം കാര്‍ബണ്‍ ആണെന്ന് മറ്റൊരു കണക്ക് സൂചിപ്പിക്കുന്നു.
അതേരീതിയില്‍ പശ്ചാത്തല സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മി തിക്കായി ചെലവഴിക്കപ്പെടുന്ന സിമന്റ്,സ്റ്റീല്‍ പോലുള്ള വിഭവങ്ങളിലൂടെ കാര്‍ബണ്‍ ഉത്സര്‍ജ്ജനം 6 കോടി ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.
കണക്കുകള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ 100 രാജ്യങ്ങ ളുടെ വാര്‍ഷിക തുല്യമായിരിക്കും ഇസ്രയേല്‍-ഗാസ യുദ്ധ ത്തിലെ കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ തോത്.
സൈനിക ഉപയോഗം,നിര്‍മ്മിതികളുടെ തകര്‍ച്ച, പുനര്‍നിര്‍മ്മിതി എന്നിവയ്ക്ക് പുറമെ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം നടക്കുന്നതും അവ കത്തിപ്പു കഞ്ഞുകൊണ്ടിരിക്കുന്നതും കൂടുതല്‍ കടുത്ത പ്രതിസന്ധികളിലേക്ക് നയിക്കും എന്നത് ഉറപ്പാണ്.
ലക്ഷക്കണക്കിന് എണ്ണ ടാങ്കറുകള്‍ വഹിച്ചുകൊണ്ടുള്ള കപ്പലുകളെ നടുക്കടലില്‍ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് oil spill പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഇറാനെതിരെ തുടരുന്ന യുദ്ധം ലോക പരിസ്ഥിതിയോടുള്ള വെല്ലുവിളി കൂടിയാണ് .
Green Reporter Desk




